ആഗോള കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ഗുരുതരാവസ്ഥയില്‍. ഡബിള്‍ ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിനു ഛര്‍ദിയും ശ്വാസതടസവും അനുഭവപ്പെട്ടു. മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്ന് വത്തിക്കാന്‍ അറിയിച്ചു. ഛര്‍ദിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതാണ് സ്ഥിതി വഷളാക്കിയത്.