പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും സ്വയം രക്ഷയ്ക്കും വേണ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കഴിഞ്ഞദിവസം ഇസ്ലാമാബാദില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായുണ്ടായ നാലു ദിവസത്തെ സംഘര്‍ഷത്തില്‍ 55 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും രാജ്യത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.