എബോള എന്ന ഭീഷണി ഇല്ലാതാകുന്നു; മരുന്ന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍

ശനി, 1 ഓഗസ്റ്റ് 2015 (10:53 IST)
ലോകത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന എബോള എന്ന മാരക രോഗത്തെ ചെറുക്കാന്‍ മരുന്ന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതുവരെ ചെറുക്കുന്നതിന്  ഫലവത്തായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇതിനായില്‍ 013 മുതല്‍ ലോകാരോഗ്യസംഘടന ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്കില്‍ വികസിപ്പിച്ചെടുത്ത വിഎസ്വി ഇബിഒവി എന്ന മരുന്നാണ് അസാധാരണമായ ഫലസൂചനകള്‍ നല്‍കിത്തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം‍. എബോള ബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ ഈ പ്രതിരോധമരുന്ന് കുത്തിവെച്ചുവെന്നും ഇതിന്റെ ഫലം അത്ഭുതാവഹമായിരുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.

വെബ്ദുനിയ വായിക്കുക