നൈജീരിയയില്‍ സ്‌ഫോടനം: 20പേര്‍ കൊല്ലപ്പെട്ടു

വ്യാഴം, 3 ജൂലൈ 2014 (11:42 IST)
നൈജീരിയയിലെ ഒരു മാര്‍ക്കറ്റില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം മാര്‍ക്കറ്റിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാരാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയാണ് നൈജീരിയയിലെ വടക്കുകിഴക്കന്‍ ഭാഗമായ മൈദുഗുരിയിലെ തിരക്കേറിയ ചന്തയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോഹറാമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് ഏതാനും പേരെ സൈന്യം ചൊവ്വാഴ്ച അറസ്റ്റുചെയ്തു. മൈദുഗുരിയില്‍നിന്നുള്ള വ്യവസായിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക