യു എസ് സൈനികന്‍ 16 പേരെ വെടിവച്ചുകൊന്നു

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2012 (11:40 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ യു എസ് സൈനികന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഗ്രാമീണരെ വെടിവച്ചുകൊന്നു. 16 പേരാണ് വെടിവയ്പ്പില്‍ മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

ദക്ഷിണ കാണ്ഡഹാര്‍ പ്രവിശ്യയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗ്രാമീണരുടെ വീടുകളിലെത്തിയാണ് സൈനികന്‍ കൊലനടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളാണ് മരിച്ചത്. ഒമ്പതു കുട്ടികളും മൂന്നു സ്ത്രീകളും നാലു പുരുഷന്‍മാരുമാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പഞ്ച്‌വായി ജില്ലയിലെ സൈനിക ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പട്ടാളക്കാരനാണ് കൊല നടത്തിയത്. ഇയാളെ അറസ്റ്റു ചെയ്തു. അഫ്ഗാനിലെ യുഎസ് സേനാ സാന്നിധ്യത്തിനെതിരെ വന്‍പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ് ഇത്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ ഫോണില്‍ വിളിച്ച് ഒബാമ അനുശോചനം അറിയിച്ചു.

English Summary: A U.S. Army sergeant opened fire Sunday on Afghan villagers as they slept, killing 16 people.