ഭൂകമ്പം: നേപ്പാളില്‍ 50 മരണം; ബിഹാറില്‍ 16 മരണം

ചൊവ്വ, 12 മെയ് 2015 (18:04 IST)
നേപ്പാളിലും ഉത്തരേന്ത്യയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. നേപ്പാളില്‍ മരണം 50 കടന്നപ്പോള്‍ ബിഹാറില്‍ മരണം 16 ആയി. 
 
ഇന്ന് ഉച്ചയോടെ ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ ബിഹാറില്‍ തകര്‍ന്നു. അതേസമയം, കഴിഞ്ഞ ഭൂകമ്പത്തില്‍ ബലക്ഷയം സംഭവിച്ച നിരവധി കെട്ടിടങ്ങള്‍ നേപ്പാളില്‍ തകര്‍ന്നു വീണു. ഏപ്രില്‍ 25ന് നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏറ്റവമധികം നാശനഷ്‌ടങ്ങള്‍ സംഭവിച്ച സിന്ധുപാല്‍ചൌകിലാണ് ഇത്തവണയും ഭൂകമ്പം കാര്യമായി നാശം വിതച്ചിരിക്കുന്നത്.
 
ബിഹാറില്‍ 12.36ഓടു കൂടിയാണ് ആദ്യ ഭൂകമ്പം ഉണ്ടായത്. രണ്ടാമത്തെ ഭൂചലനം 13.09 ഓടു കൂടിയാണ് ഉണ്ടായത്. ബിഹാറിലെ ദര്‍ബംഗ, പാട്‌ന, സിതമര്‍ഹി, പുര്‍ണിയ, സിവന്‍, കടിഹര്‍ എന്നീ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കേരളത്തില്‍ കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ നേപ്പാളില്‍ ഇത് രണ്ടാമത്തെ വലിയ ഭൂചലനമാണ് നടക്കുന്നത്.
 
കാഠ്മണ്ഡുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇത്തവണയും ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുതന്നെയാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതും.

വെബ്ദുനിയ വായിക്കുക