സൈലന്‍സ് ഒരു ആക്ഷന്‍ ഫ്ലിക് ത്രില്ലര്‍; ഇത് ഫാന്‍സ് ചിത്രം

ശനി, 7 ഡിസം‌ബര്‍ 2013 (18:06 IST)
PRO
PRO
ഇറങ്ങും മുമ്പേ വാര്‍ത്തയായ ചിത്രമാണ് സൈലന്‍സ്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്, വികെ പ്രകാശിന്റെ ആക്ഷന്‍ ഫ്ലിക്, അങ്ങനെ അനേകം അനുകൂല ഘടകങ്ങള്‍ സൈലന്‍സിനുണ്ടായിരുന്നു. പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. ഏറെക്കാലം കൂടിയാണ് ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ഒരു മമ്മൂട്ടി ചിത്രമെത്തുന്നത്. വിമര്‍ശകര്‍ക്ക് അനേകം കുറവുകള്‍ കണ്ടെത്താമെങ്കിലും പടം സ്റ്റൈലിഷാണ്. വികെ പ്രകാശിന്റെ അരുമയായ അനൂപ് മേനോനും ചിത്രത്തില്‍ മോശമല്ലാത്ത റോളിലെത്തുന്നു. കണ്ടിരിക്കാവുന്ന, അധികം പുതുമകളില്ലാത്ത(ചില പുതുമകളുണ്ടെങ്കിലും) ഒരു സിനിമയെന്നു മാത്രമേ പറയുന്നുള്ളൂ. അതുകൊണ്ട് സിനിമയുടെ പ്ലോട്ട് മാത്രം പറഞ്ഞുപോകാം. ഇല്ലെങ്കില്‍ സസ്‌പെന്‍സ് പോകും!

കര്‍ണാടക ഹൈക്കോടതി ജഡ്ജ് ആയി അരവിന്ദ് ചന്ദ്രശേഖര്‍(മമ്മൂട്ടി) നിയമിതനാകുന്നു. സിനിമയുടെ ആരംഭം ഒരു ഫാമിലി മൂഡിലാണെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ഇത് ത്രില്ലര്‍ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. വളരെ ലളിതമായി കുടുംബത്തിനു വേണ്ടി ജീവിക്കുന്ന, അവരുടെ സന്തോഷങ്ങളില്‍ പങ്കു കൊള്ളുന്ന മീശയിലും മുടിയിലും അല്‍‌പ്പം നരയുള്ള മമ്മൂക്കയെ കണ്ടിരിക്കാം. അതുകൊണ്ടാണ് ഇതൊരു ആരാധക ചിത്രമാണെന്ന് ആദ്യമേ പറഞ്ഞത്. ഈ ജീവിതം മാറി മറിയുന്നത് ഒരു ഫോണ്‍‌കോള്‍ മുതലാണ്

അടുത്ത പേജ്: ജീവിതം മാറ്റി മറിച്ച ഫോണ്‍കോള്‍

PRO
PRO
ഒരു ഫോണ്‍ കോള്‍ അരവിന്ദിന്‍റെ ജീവിതത്തെപ്പോലെ ചിത്രത്തിന്‍റെ സ്വഭാവം ത്രില്ലര്‍ മൂഡിലേക്ക് മാറുകയാണ്. തുടര്‍ന്ന് അരവിന്ദിന്‍റെ ജീവിതത്തിലും, കരിയറിലും ഉണ്ടാകുന്ന ഓരോ സംഭവങ്ങളും ആകാംക്ഷ ഉണര്‍ത്തുന്നവയാണ്. ആ ഫോണ്‍ കോളിന്‍റെ ഉറവിടം തേടി അരവിന്ദ് അന്വേഷണം ആരംഭിക്കുകയാണ്. ഇത് എവിടെ എത്തുന്നുവെന്ന് പ്രേക്ഷകര്‍ ബോധ്യപ്പെടുന്നിടത്ത് ചിത്രം ക്ലൈമാക്സിലെത്തുകയാണ്. ആദ്യ പകുതി ശരിക്കും പ്രേക്ഷകരെ പിടിച്ചിരുത്തും. സെക്കന്‍ഡ് ഹാഫില്‍ പടം കുറച്ച് ലാഗ് ആകുന്നുണ്ടെങ്കിലും അവസാന പതിനഞ്ച് മിനിറ്റ് ത്രില്ലിംഗ് മൂഡ്‌ നില നിര്‍ത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇനി പടത്തിന്റെ കുറച്ചു പ്ലസ് പോയിന്റ് പറയാം. മമ്മൂക്കയുടെ ഗ്ലാമര്‍ തന്നെ ഹൈലൈറ്റ്. സുഹൃത്തായെത്തുന്ന അനൂപ് മേനോന്റെ പൊലീസ് ഓഫീസര്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ല. തികഞ്ഞ ആക്ഷന്‍ സീക്വന്‍സാണ് പടത്തില്‍ ഒരുക്കിയിരിക്കുന്നത്. അണ്ടര്‍ വാട്ടര്‍ ഫൈറ്റാണ് ഇതില്‍ ഏറ്റവും പ്രധാനം. മനോജിന്റെ ക്യാമറ ഇത് മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

അടുത്ത പേജില്‍: മമ്മൂട്ടിയുടെ ആക്ഷന്‍‌രംഗങ്ങള്‍, ഡ്യൂപ്പില്ലാതെ!


PRO
PRO
മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുമുണ്ട്. കളിയാക്കാന്‍ പറഞ്ഞതാണെന്ന് ഫാന്‍സ് ധരിച്ചു കളയരുത്. ഒരു കിലോമീറ്ററോളം ഫാസ്റ്റ് റിവേഴ്സില്‍ വണ്ടിയോടിക്കുന്നതാണ് ഇതില്‍ എടുത്തു പറയേണ്ടത്. വെള്ളത്തിനടിയിലെ സംഘട്ടനരംഗവും മമ്മൂക്ക ഡ്യൂപ്പില്ലാതെ ചെയ്തതാണ്. രണ്ടാം പകുതിയില്‍ അനുഭവപ്പെടുന്ന ഇഴച്ചില്‍ കുറച്ചത് ഈ രംഗങ്ങളാണ്. ടി വി രാജേഷിന്റെ തിരക്കഥയോട് നൂറുശതമാനം ആത്മാര്‍ഥത സംവിധായകന്‍ പുലര്‍ത്തിയിട്ടുണ്ട്.

ഇതിനെല്ലാം പിന്നില്‍ പടം എഡിറ്റ് ചെയ്ത മഹേഷ് നാരായണന്റെ വൈദഗ്ദ്ധ്യം എടുത്തു പറയേണ്ടതാണ്. വിശ്വരൂപത്തിലും ട്രാഫിക്കിലും നമ്മളെ പിടിച്ചിരുത്തിയ മികച്ച കട്ടുകള്‍ സൈലന്‍സിലും ആവര്‍ത്തിച്ചിരിക്കുന്നു. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍ സംഗതി കണ്ടിരിക്കാം.

പിന്‍‌കുറിപ്പ്: ഇത് 1991-ല്‍ മാര്‍ട്ടിന്‍ സ്കോര്‍സസ് സംവിധാനം ചെയ്ത് റോബര്‍ട്ട് ഡി നിറോ നായകനായെത്തിയ കേപ് ഫിയറില്‍ നിന്ന് അഡാപ്റ്റ് ചെയ്ത ചിത്രമാണെന്ന് എനിക്ക് തോന്നിയതേയില്ല!


വെബ്ദുനിയ വായിക്കുക