മോനിഷ-വിനീത് വിവാഹം യാഥാർഥ്യമായേനേ! 'പോയെടാ... പോയി' എന്ന വാക്കുകൾ: ആലപ്പി അഷ്‌റഫ്

നിഹാരിക കെ എസ്

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (15:14 IST)
മലയാള സിനിമ ഏറെ തേങ്ങിയ വർഷമായിരുന്നു 1992. മോനിഷ മരണപ്പെട്ട വര്ഷം. ഇന്നും മോനിഷയുടെ മരിക്കാത്ത ഓർമ്മകൾ ഉണ്ട് അവരുടെ പ്രിയപ്പെട്ടവർക്ക് പറയാൻ. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആലപ്പി അഷറഫിന്റെ വാക്കുകൾ:
 
'എനിക്ക് മോനിഷയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഏകദേശം ഒരു മാസക്കാലം ഞാനും മോനിഷയും ഒരു ഗൾഫ് ഷോയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നു. മോനിഷയുടെ അവസാന സ്പന്ദനസമയത്തും ഞാൻ മോനിഷക്ക് ഒപ്പം തന്നെ ആ ആശുപത്രിയിലും എത്തി. മോനിഷ അവസാനം അഭിനയിച്ച ചെപ്പടി വിദ്യ എന്ന സിനിമയുടെ സമയത്ത് ശ്രീവിദ്യയുമായി ഒരു സീൻ മോനിഷക്ക് ബാക്കി ഉണ്ടായിരുന്നു. എന്നാൽ അച്ഛന് സുഖമില്ല എന്ന കാരണത്താൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നു; ആ വിധിയെ തടുക്കാൻ ആകില്ലല്ലോ. എനിക്ക് വന്നു ചേരേണ്ടത് ആണെങ്കിൽ എനിക്ക് തന്നെ വന്നു ചേരും എന്ന് വിശ്വസിച്ച ആളാണ് മോനിഷ അത് മരണകാര്യത്തിൽ പോലും അങ്ങനെ ആയി'.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍