കാമുകന്റെ സമ്മർദ്ദം: യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തെന്ന് വ്യാജപരാതി നൽകി; ഒടുവിൽ യുവതിയും കാമുകനും അറസ്റ്റിൽ

റെയ്‌നാ തോമസ്

ശനി, 7 ഡിസം‌ബര്‍ 2019 (14:05 IST)
യുവാക്കൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് വ്യാജ പരാതി നൽകിയ സംഭവത്തിൽ 21കാരിയെയും കാമുകനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ യുവതി കാമുകന്റെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.
 
ബുധനാഴ്ചയാണ് മൂന്നു യുവാക്കൾക്കെതിരെ യുവതി പൊലീസിൽ പരാതിനൽകിയത്. തുടർന്ന് ഗീതം, ഗ്യാനേന്ദ്ര, രാജ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെയാണ് കാമുകന്റെ സമ്മർദത്താൽ യുവതി മെനഞ്ഞ നുണക്കഥയാണിതെന്ന് മനസ്സിലായത്. 
 
സീനിയർ പൊലീസ് സൂപ്രണ്ട് സച്ചീന്ദ്ര പട്ടേൽ പറഞ്ഞു. യുവതിയുടെ കാമുകൻ അനിൽ പ്രതിയായ ഒരു കൊലപാതക കേസിലെ സാക്ഷികളാണ് യുവാക്കൾ. ഇവരെ കുടുക്കാനായിരുന്നു വ്യാജ പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ പലതവണ മൊഴിമാറ്റിയ യുവതി ഒടുവിൽ സത്യം തുറന്നു പറയുകയായിരുന്നു.
 
ആഗ്രയിലെ കോച്ചിംഗ് സെന്ററിലേക്ക് പോകുന്ന വഴി സഹോദരന് അപകടം പറ്റിയെന്ന് പറഞ്ഞ് മൂന്നുപേരും തന്നെ സമീപിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. കാറിൽ കൂട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം തന്നെ പച്ചോഖര പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഗലിബ് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയിൽ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍