ഭാര്യയുമായി തര്‍ക്കിക്കുന്നതിനിടെ യുവാവിനെ ബസിന് മുന്നിലേക്ക് തള്ളിയിട്ടു കൊന്നു

വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (16:38 IST)
തർക്കത്തിനിടെ യുവാവിനെ ബസിന് മുന്നിലേക്ക് തളളിയിട്ടു കൊന്നു. ചെന്നൈ കോയബേട് ബസ്‌ സ്‌റ്റാന്‍ഡിലാണ് സംഭവം. ഡേവിഡ് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ തേനി സ്വദേശി  ശിങ്കാരവേലി(37)നെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കോയമ്പേട് സ്‌റ്റാന്‍‌ഡില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഡേവിഡ്. സംഭവ ദിവസം മദ്യപിച്ച് ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു. സ്‌റ്റാ‍ന്‍ഡിലെ ഒന്നാമത്തെ പ്ലാറ്റ്ഫോറത്തിൽ ഇരുവരും തര്‍ക്കിച്ചു കൊണ്ടിരിക്കെ ശിങ്കാരവേലൻ ഡേവിഡിനെ ബസിന് മുന്നിലേക്ക് തള്ളിയിട്ടു.

വേഗത്തിലെത്തിയ ബസ് ഡേവിഡിന്റെ മുകളിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്‍ മരിച്ചു. പിടിയിലായ ശിങ്കാരവേലനെ കോയമ്പേട് ബസ് സ്‌റ്റാന്‍ഡ് പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍