അടുത്ത ഫെബ്രുവരിയോടെ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകും, കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് പഠനം

ബുധന്‍, 8 ജൂലൈ 2020 (17:40 IST)
കൊവിഡ് പ്രതിരോധത്തിന് പുതിയ വാക്‌സിൻ വരുന്നത് വരെ രോഗം ഏറ്റവും മോശമായി ബാധിക്കപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് പഠനം. അടുത്തവർഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ വരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
 
കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യ, അമേരിക്ക, ​ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തൊനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളെയാകും. ജനസംഖ്യയും രോഗവ്യാപനസാധ്യതയും  കണക്കിലെടുത്താണ് എംഐ‌ടി പഠനറിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
 
അമേരിക്കയിൽ പ്രതിദിനം 95,000 കേസുകൾ ഉണ്ടാവാം ദക്ഷിണാഫ്രിക്കയിൽ ഇത് 21,000-വും ഇറാനിൽ 17,000-വുമാണ്. ഇന്തൊനേഷ്യയിൽ പ്രതിദിനം 13,000 കേസുകളുണ്ടാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ.ഹേർഡ് ഇമ്മ്യുണിറ്റി വഴി കാര്യമായ മെച്ചമുണ്ടാകില്ലെന്നും പഠനം പറയുന്നു.ലോകത്താകമാനമായി 24.9 കോടി കേസുകൾ സംഭവിക്കാമെന്നും മരണസംഖ്യ 17.5 ലക്ഷം വ‌രെയെത്താമെന്നും പഠനം പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍