'കെ.ടി.ആറിന് അടുത്ത് പോകാൻ നാഗാർജുന മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു': വിവാദം, പ്രതികരിച്ച് നാഗാർജുന

നിഹാരിക കെ എസ്

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:06 IST)
Nagarjuna, konda surekha
ഡിവോഴ്സ് ആയി വർഷങ്ങൾ കഴിഞ്ഞിട്ടും നാഗചൈതന്യ-സമാന്ത ബന്ധവും വിവാഹമോചന കാരണം സംബന്ധിച്ച അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇവരുടെ വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിൽ പ്രതികരിച്ച് നടൻ നാ​ഗാർജുന. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രിക്കെതിരെ നാ​ഗർജുന വിമർശനം ഉന്നയിച്ചത്. മന്ത്രിയുടെ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ പഠിക്കണമെന്നും നാ​ഗാർജുന വ്യക്തമാക്കി. 
 
മയക്ക് മരുന്ന് മാഫിയയാണ് കെടിആർ എന്നും അവരുമായുണ്ടായ ബന്ധവും തർക്കവുമാണ് സമാന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണമെന്നാണ് മന്ത്രിയുടെ ആരോപണം. സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും അദ്ദേഹം മയക്ക് മരുന്ന് എത്തിക്കാറുണ്ടെന്നും മന്ത്രി ആരോപിച്ചു.  നാ​ഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ‌ കെടിആറാണെന്നും അവർ പറഞ്ഞു. നടിമാർ സിനിമാ മേഖല വിട്ടുപോകുന്നതും പെട്ടെന്ന് വിവാ​ഹം കഴിക്കുന്നതും കെടിആർ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചിരുന്നു.
 
'ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ പല നടിമാരും അഭിനയം നിർത്തി പോയി. കെടിആറിന് അടുത്ത് പോകാൻ നാഗാർജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവർ അതിന് വിസമ്മതിച്ചു. അതേ തുടർന്നുള്ള പ്രശ്‌നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേർപിരിഞ്ഞത്', മന്ത്രി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍