ബാലയുടെ ആരോപണം ശരിയല്ലെന്ന് നിര്‍മ്മാതാക്കള്‍,2 ലക്ഷം രൂപ നല്‍കി,ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാല എത്തിയത്

കെ ആര്‍ അനൂപ്

വെള്ളി, 9 ഡിസം‌ബര്‍ 2022 (10:22 IST)
'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ബാലയുടെ ആരോപണം ശരിയല്ലെന്ന് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നില്ലെന്നും ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് പറഞ്ഞു.
 
തന്റെ സഹോദരനായ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന സിനിമയായതിനാല്‍ പ്രതിഫലം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിക്കാന്‍ തയ്യാറായത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ 2 ലക്ഷം രൂപ ബാലയ്ക്ക് നല്‍കി എന്നും വിനോദ് വെളിപ്പെടുത്തി.
ബാല അവതരിപ്പിച്ച കഥാപാത്രത്തിനായി നിര്‍മ്മാതാക്കള്‍ ആദ്യം മനസ്സില്‍ കണ്ടത് മനോജ് കെ ജയനെ ആയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം അദ്ദേഹത്തിന് ആ കഥാപാത്രം ചെയ്യാനായില്ല. പകരക്കാരനായി ബാലയെ നിര്‍ദേശിച്ചത് ഉണ്ണി മുകുന്ദന്‍ ആയിരുന്നു എന്ന് വിനോദ് പറയുന്നു. സന്തോഷത്തോടെ ബാല അത് സ്വീകരിക്കുകയും മികച്ച രീതിയില്‍ ചെയ്യുകയും ചെയ്തു അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍