ഇന്ത്യയെ കളി പഠിപ്പിക്കാന്‍

FILEFILE
ഐടി രംഗത്ത് പെട്ടെന്ന് വളര്‍ന്നു കോണ്ടിരിക്കുന്ന ഇന്ത്യയെ കളി പഠിപ്പിക്കാനുള്ള നീക്കത്തിലാണ് അന്താരാഷ്ട്ര ഗെയിം നിര്‍മ്മാതാക്കള്‍. പുതിയ ഗെയിമുകളുമായി ഇന്ത്യയിലെ ഗെയിം പ്രേമികളെ തേടിയെത്തുന്ന ഐ ടി കമ്പനികള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഈ രംഗത്ത് വന്‍ ലാഭമാണ് ലക്‍ഷ്യമിടുന്നത്.

നിലവില്‍ 30 മില്യണ്‍ ഡോളര്‍ വരുമാനമുള്ള ഗെയിമിംഗ് വ്യവസായം അഞ്ചു വര്‍ഷം കൊണ്ട് ഏകദേശം 700 മില്യണ്‍ ഡോളര്‍ നേടുമെന്ന് ഐ ടി രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നു. ഈ രംഗത്ത് പുതിയ തലമുറയില്‍ പെട്ട ഗെയിമുകള്‍ അവതരിപ്പിക്കുന്നതിലൂടെ വന്‍ ലാഭം കമ്പനികള്‍ നേടുമെന്നാണ് കരുതുന്നത്.

മൈക്രോസോഫ്റ്റിന്‍റെ 2006 സെപ്തംബറില്‍ ഇന്ത്യയില്‍ എത്തിയ എക്‍സ് ബോക്‍സ് 360 ന്‍റെ ഈ വര്‍ഷം ഏര്പ്രില്‍ മാസത്തില്‍ എത്തിയ പുതിയ വെര്‍ഷന്‍ നികുതി ഇല്ലാതെ ഈടാക്കിയ വില 24,000 ആയിരുന്നു. ബ്ലൂറേ ഡിസ്ക്കിലൂടെയെത്തിയ സോണിയുടെ പ്ലേ സ്റ്റേഷന് 39,990 രൂപാ വില വന്നു.

മൂന്നാമത്തെ പ്രമുഖ ഗെയിം നിര്‍മ്മാതാക്കളായ നിന്‍റെന്‍ഡോയുടെ പുതിയ ഗെയിം ഇന്ത്യയെ തേടി ഇതുവരെയെത്തിയില്ലെങ്കിലും മറ്റു രണ്ടു ഗെയിമുകളെ അപേക്ഷിച്ചു വിലയില്‍ കിഴിവുണ്ടാകുമെന്ന് കരുതുന്നു. അതേ സമയം പല ഗെയിമുകളും ഇന്ത്യയിലെ എത്തുമ്പോള്‍ വില കുത്തനെ ഉയരുന്നു.

എക്സ്‌ ബോക്സ് 360 ഡി വി ഡിയ്‌ക്ക് അമേരിക്കയില്‍ 50 ഡോളര്‍ വില വരുന്നിടത്ത് ഇന്ത്യയിലെ നികുതി എല്ലാം ഉള്‍പ്പെടുത്തി 3000 രൂപ വരെ കൂട്ടിയാണ് വന്നത്. എന്നാല്‍ ഗെയിമുകള്‍ക്ക് ഇന്ത്യയില്‍ തന്നെ സോസ്റ്റ്വെയറുകള്‍ വികസിപ്പിക്കാനായാല്‍ ഈ വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താനാകും.

അതുകൊണ്ട് മൈക്രോസോഫ്റ്റ് പുതിയതായി അവതരിപ്പിച്ച ക്രിക്കറ്റ് ഗെയിമിന് 1,699 രൂപയായിരുന്നു. ഇന്ത്യയില്‍ തന്നെ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചതിലൂടെ ഇറക്കുമതി ചുങ്കത്തിന്‍റെ 54 ശതമാനം കുറയ്‌ക്കാനായി.

വെബ്ദുനിയ വായിക്കുക