അരുണാചലിൽ നിന്നും 2 ഇന്ത്യൻ യുവാക്കളെ ചൈനീസ് സൈന്യം റാഞ്ചി? തിരിച്ചെത്തിക്കാൻ ശ്രമവുമായി ഇന്ത്യ

വ്യാഴം, 20 ജനുവരി 2022 (14:34 IST)
അരുണാചൽ പ്രദേശിൽ നിന്ന് രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് സൈന്യം തട്ടികൊണ്ടുപോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ അതിർത്തി ഗ്രാമത്തിലാണ് സംഭവം. 17കാരനായ മിരം തരോൺ, സുഹൃത്ത് ജോണി യായിങ് എന്നിവരെയാണ് തട്ടികൊണ്ടുപോയത്.
 
ഇതിനിടെ ചഒനീസ് സൈന്യത്തിന്റെ പിടിയിൽ നിന്നും ജോണി യായിങ് രക്ഷപ്പെട്ട് തിരിച്ചെത്തിയതായി താപിർ ഗുവ എംപി ട്വീറ്റ് ചെയ്‌തു. മിരം തരോണിനെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്,ഇന്ത്യൻ സൈന്യം എന്നിവരോട് താപിർ ഗുവ എംപി അഭ്യർത്ഥിച്ചു.
 

1/2
Chinese #PLA has abducted Sh Miram Taron, 17 years of Zido vill. yesterday 18th Jan 2022 from inside Indian territory, Lungta Jor area (China built 3-4 kms road inside India in 2018) under Siyungla area (Bishing village) of Upper Siang dist, Arunachal Pradesh. pic.twitter.com/ecKzGfgjB7

— Tapir Gao (@TapirGao) January 19, 2022
ഇതിനിടെ സംഭവത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അതേസമയം സംഭവം വിവാദമായതോടെ യുവാവിനെ കണ്ടെത്തി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യൻ സൈന്യം ചൈനീസ് സേനയോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍