ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ

ബുധന്‍, 4 ജൂണ്‍ 2025 (18:29 IST)
ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആറ് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ ആര്‍സിബി ടീം ബെംഗളുരുവിലെത്തുന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. വന്‍ ജനക്കൂട്ടമായിരുന്നു ടീമിനെ കാണാനായി സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.
 
ഇന്ന് ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ബെംഗളുരു താരങ്ങള്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങിയത് മുതല്‍ വന്‍ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചുകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. വലിയ രീതിയില്‍ ആളുകള്‍ വരുന്നതിനെ തുടര്‍ന്ന് വിക്ടറി പരേഡടക്കം നടത്താനാകില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎയും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.
 

Scary visuals emerging from Bengaluru — a stampede during celebrations has reportedly left several injured and a few dead. The situation appears critical. pic.twitter.com/awNTLEzrqo

— BALA (@erbmjha) June 4, 2025

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍