രണ്ടാം ക്ലാസുകാരി സ്കൂളിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായി; ജീവനക്കാര്‍ പിടിയില്‍

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (20:17 IST)
രാജസ്ഥാനിൽ ആറു വയസുകാരിയെ സ്കൂളിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയാക്കി. വ്യാഴാഴ്‌ച ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. രണ്ടാം ക്ലാസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. സ്കൂളിലെ ശൗചാലയത്തിനു സമീപമുള്ള മുറിയിലെ മേശയിൽ കെട്ടിയിട്ടായിരുന്നു പീഡനം.

സ്കൂളിലെ രണ്ട് തൂപ്പുകാർ ചേർന്നാണ് പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആർമി പൊലീസിന്റെ കാവലില്‍ ഇവരെ ചോദ്യം ചെയ്യുകയും ചെയ്‌തു.

സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പൊലീസ് സൂപ്രണ്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ കലക്ടറും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും സ്കൂളിൽ ജീവനക്കാരെ ചോദ്യം ചെയ്യൽ തുടർന്നു. ആർമി പൊലീസിന്റെ കാവലിലായിരുന്നു ചോദ്യംചെയ്യൽ.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായും പീഡനം നടന്നതായും മനസിലാക്കിയഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

സംസാരിക്കാന്‍ പോലും സാധിക്കാത്തവിധം അവശയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തുവരുകയാണ്.

വെബ്ദുനിയ വായിക്കുക