ഭർത്തൃപിതാവ് ഗര്‍ഭിണിയാക്കി; ഭർത്താവായി അംഗീകരിച്ചോളാന്‍ പുരോഹിതർ

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (14:22 IST)
മരുമകളെ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. ഇരുപത്തിയെട്ടുകാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭർത്തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്.

2013 മുതൽ ഭർത്തൃപിതാവ് യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും, വീഡിയോ ദൃശ്യങ്ങൾ വിദേശത്തുള്ള ഭര്‍ത്താവിനെ കാണിക്കുമെന്നും പറഞ്ഞാണ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നത്. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് യുവതി ഗർഭിണിയാകുകയും. പരാതിയുമായി യുവതി പ്രാദേശിക ഭരണകൂടത്തേയും മുസ്ലിം പുരോഹിതരെയും സമീപിച്ച് പരാതി പറയുകയായിരുന്നു.

എന്നാല്‍ ഭരണകൂടം പരാതി ചെവി കൊള്ളാതിരിക്കുകയും ഭർത്തൃപിതാവിനെ അനുകൂലിച്ച് സംസാരിക്കുകയുമായിരുന്നു. ഭർത്തൃപിതാവിനെ സ്വന്തം ഭർത്താവായി കാണണമെന്ന് പറഞ്ഞ് പുരോഹിതർ യുവതിയെ ഉപദേശിക്കുകയായിരുന്നു. സംഭവം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പിതാവിനെ അനുകൂലിച്ചാണ് സംസാരിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അവസാനം തന്റെ മാതാപിതാക്കളുടെ നിർദേശാനുസരണമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത് തുടർന്നാണ് അവർ ജില്ലാ മജിസ്‌ട്രേറ്റായ കുശാൽ രാജ് ശർമയെ സമീപിച്ചത്. ഇതിനെത്തുടർന്ന് ഭർത്തൃപിതാവിനെ അറസ്റ്റ് ചെയ്തത്.

ഷരിയ നിയമപ്രകാരം യുവതിയുടെ ഗർഭത്തിൽ വളരുന്ന കുട്ടി യുവതിയുടെ ഭർത്താവിന്റെ സഹോദരനാണ്. ഭർത്താവ് യുവതിയെ നിർബന്ധമായും ഡിവോഴ്‌സ് ചെയ്യുമെന്നും ഭർത്തൃപിതാവ് അവരെ ഭാര്യയായി സംരക്ഷിക്കുമെന്നുമാണ് ജാമിയത്ത് ഉലമ ഐ ഹിന്ദിലെ മൗലാന മുഹമ്മദ് നാസർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കുറ്റവാളിയായ ഭർത്തൃപിതാവിനെതിരെ ഒരക്ഷരം പോലും അദ്ദേഹം ഉരിയാടിയിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക