ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
സിന്ധുനദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന്‍ മന്ത്രി. ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും പാക് മന്ത്രിയായ ഹാനിഫ് അബ്ബാസിയാണ് വ്യക്തമാക്കിയത്. പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചാല്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളമില്ലെങ്കില്‍ യുദ്ധത്തിന് ഇന്ത്യ തയ്യാറായിരിക്കണമെന്നും സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനത്തെ പ്രതിപാദിച്ചുകൊണ്ട് പാക് മന്ത്രി പറഞ്ഞു.
ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി എടുത്തുവെച്ചതല്ല. പ്രകോപനമുണ്ടായാല്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ തയ്യാറല്ല. നമ്മള്‍ എവിടെയാണ് ആണവായുധങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഈ ബാലിസ്റ്റിക് മിസൈലുകള്‍ നിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും പാക് മന്ത്രി മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരായ നയതന്ത്ര നടപടികള്‍ കടുപ്പിച്ചിരുന്നു. സിന്ധുനദീജല കരാര്‍ നിര്‍ത്തിവെയ്ക്കാനും പാകിസ്ഥാന്‍ പൗരന്മാരുടെ വിസ റദ്ദാക്കാനും ഇന്ത്യ തീരുമാനമെടുത്തിരുന്നു.