സിപിഎം നേതാവിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു കെട്ടിത്തൂക്കി

ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:15 IST)
സിപിഎം നേതാവിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു കെട്ടിതൂക്കി. വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ സിപിഎം പ്രവര്‍ത്തകന്‍ ആരോപിച്ചു.

യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗം നടത്തുകയായിരുന്നു. കൊടിയ മര്‍ദ്ദനവും പീഡനത്തിനും ശേഷമായിരുന്നു കൂട്ടബലാത്സംഗം നടത്തിയത്. പീഡനത്തിനു ശേഷം അവശയായ യുവതിയെ വസ്ത്രങ്ങളില്ലാതെ യുവതിയെ ഗ്രാമത്തിലൂടെ നടത്തിച്ചതായും പരാതിയുണ്ട്. പിന്നീട് യുവതിയെ കെട്ടി തുക്കിയ നിലയില്‍  കിഴക്കന്‍ മിഡ്‌നാപൂരിലെ സുനിയാ ഗ്രാമത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയന്ന് യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷത്തോളം ഗ്രാമത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഈ അവസരം നോക്കിയാണ് യുവതിയെ കൊന്നതെന്നും. ഇതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നുംസിപിഎം നേതാവ് വ്യക്തമാക്കി. 12 ലക്ഷം രൂപ നല്‍കണമെന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സിപിഎം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക