മുന്നാമതും പെൺകുട്ടിയെ പ്രസവിച്ചതിന് ഭർത്താവും കുടുംബവും ചേർന്ന് യുവതിയുടെ രണ്ട് കയ്യും തല്ലിയൊടിച്ചു

ബുധന്‍, 11 ഏപ്രില്‍ 2018 (15:17 IST)
മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചു എന്ന കാരണത്തിന് ഉത്തർപ്രദേശിൽ യുവതിക്ക് ഭർതൃവീട്ടുകാരിൽനിന്നും ക്രൂര പീഡനം. ഉത്തര്‍പ്രദേശിലെ ബാബ്രി ഗ്രാമത്തിലാണ് സംഭവം വിവാഹം കഴിഞ്ഞ് ഇത്രകാലമായിട്ടും ആൺകുട്ടിയെ പ്രസവിക്കാത്തതിന് രേഖയെന്ന യുവതിയെ ഭർത്താവ് ശൈലേന്ദ്ര കുമാറും മറ്റു കുടുംൽബാംഗങ്ങളും ചേർന്ന് മർദ്ദിക്കുകയയിരുന്നു. ഇവർ രേഖയുടെ രണ്ട് കൈകളും തല്ലിയൊടിച്ചു. ഗുരുതരമായ പരിക്കുകളേറ്റ ഇവരെ പിന്നീട് സ്വന്തം വീട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 
 
രണ്ട് പെൺകുട്ടികളെ രേഖ നേരത്തെ പ്രസവിച്ചിരുന്നു. മൂന്നുമാസങ്ങൾക്ക് മുൻപാണ് ഒരു പെൺകുഞ്ഞിനു കൂടി ഇവർ ജന്മം നൽകിയത്. ഇതോടെ ഭർത്താവും വീട്ടുകാരും യുവതിയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. യുവതി വീട്ടുതടങ്കലിൽ ആയതിനാൽ ഇത് ആരുമറിയുകയും ചെയ്തില്ല. രേഖയുടെ മാതാപിതാക്കൾ ഇവരെ സന്ദർഷിക്കാനെത്തിയതോടെയാണ് വീട്ടിൽ നടന്നുകൊണ്ടിരുന്ന പീഡനം പുറത്തറിയുന്നത്.
 
യുവതതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ശാക്യ വ്യക്തമാക്കി. മാര്‍ച്ച് 30 ന് ശൈലേന്ദ്ര കുമാറും സഹോദരന്‍ ജിതേന്ദ്ര കുമാറും മറ്റ് കുടുംബാംഗങ്ങളും രേഖയെ മര്‍ദ്ദിച്ച് കൈകള്‍ ഒടിച്ചുവെന്നും പിന്നീട് വീണ്ടും മർദ്ദിച്ചു എന്നും രേഖയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു. 
 
സംഭവത്തിൽ രേഖയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാത്തിൽ ഭര്‍ത്താവ് ശൈലേന്ദ്ര കുമാര്‍, സഹോദരന്‍ ജിതേന്ദ്ര കുമാര്‍, പിതാവ് ദത്താരാം, അമ്മ രേഷ്മ ദേവി എന്നിവർക്കെതിരെ  ഐ.പി.സി സെക്ഷന്‍ 325, ഗാര്‍ഹിക പീഡന സംരക്ഷണ നിയമം, സ്ത്രീധന സംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍