ശ്രീനഗറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 14 കുട്ടികള്‍ മരിച്ചു

ശനി, 13 സെപ്‌റ്റംബര്‍ 2014 (14:06 IST)
ശ്രീനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പതിനാല് കുട്ടികള്‍ മരിച്ചു. സ്ഥലത്തെ ജെ ബി പന്ത് ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്. ജമ്മുകാശ്മീരിലെ പ്രളയത്തിന് ശമനമായതോടെ കാശ്മീര്‍ താഴ്‌വാരത്തില്‍ നിന്നു മാത്രം 29 പേരുടെ മൃതദേഹം ലഭിച്ചതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 
 
സ്ഥലത്തെ വൈദ്യുതിവിതരണം താറുമാറായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെ ഇന്‍ക്യുബേറ്ററുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിച്ചത്. പ്രളയം മൂ‍ലം രോഗികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ സാധ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
 
പ്രളയബാധയെ തുടര്‍ന്ന് പ്രദേശത്തെ ജെ ബി പന്ത് ആശുപത്രി ഉള്‍പ്പടെ പല ആശുപത്രികളും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഇവിടെയുള്ള പല പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സ്ഥലത്ത് ഉണ്ടായിരിക്കുന്നത്. 


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക