സെറ്റിലും അഹൂജ സ്ത്രീകള്‍ക്ക് പേടിസ്വപ്നം!

PRO
വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ ഷിനെ അഹൂജ സിനിമ സെറ്റുകളിലും സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു എന്ന് വെളിപ്പെടുത്തല്‍! പുതുമുഖ സംവിധായിക പൂജ ജതീന്ദര്‍ ബേദിയും സയാലി ഭഗത് എന്ന നടിയുമാണ് അഹൂജയ്ക്ക് എതിരെയുള്ള ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബേദിയുടെ 'മേരി മഗ്ദലീന' എന്ന ചിത്രത്തില്‍ ഷിനെ അഹൂജയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന അവസരത്തില്‍ തന്നെ അഹൂജയുടെ സ്വകാര്യ മുറിയിലേക്ക് വിളിച്ചാണ് സീനുകളെ കുറിച്ചുള്ള ചര്‍ച്ച നടത്തിയിരുന്നത് എന്നും യൂണിറ്റിലുള്ള മറ്റ് അംഗങ്ങളെ ആ സമയത്ത് മുറിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്നും ബേദി പറയുന്നു. രണ്ട് തവണ തന്നെ പുണരാന്‍ അഹൂജ ശ്രമിച്ചു എങ്കിലും താന്‍ ശക്തമായി എതിര്‍ത്തു എന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

അഹൂജയ്ക്കൊപ്പം അഭിനയിച്ച സയാലി ഭഗത്തിനും കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കല്‍, സയാലിയുടെ കൈ പിടിച്ച് ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തിയ നടന്‍ താന്‍ കങ്കണയ്ക്കും ശില്‍പ്പയ്ക്കും ഒപ്പം എങ്ങനെയാണ് ചൂടന്‍ രംഗങ്ങള്‍ അഭിനയിച്ചത് എന്ന് അവരോട് പറയുകയും ചെയ്തു.

അഹൂജ സയാലിയുടെ വസ്ത്രധാരണത്തെ കുറിച്ചും മറ്റും അനാവശ്യ കമന്റുകള്‍ പാസാക്കുന്നതും സാധാരണമായിരുന്നു. ഇതെ തുടര്‍ന്ന്, സയാലിയുടെ അമ്മ ഷൂട്ടിംഗ് കഴിയുന്നത് വരെ മകള്‍ക്ക് കൂട്ടുനില്‍ക്കുക പതിവാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഒരു റഷ്യന്‍ താരം ബിക്കിനി ധരിച്ചുള്ള രംഗം ഷൂട്ട് ചെയ്ത ഉടന്‍ അഹൂജ അവരെ സ്വന്തം മുറിയിലേക്ക് ഒരു ഡ്രിങ്കിന് ക്ഷണിച്ചു എന്നും ബേദി പറയുന്നു. ഒരു മേക്കപ്പ് വുമണെയും പതിനേഴുകാരി സഹനടിയെയും ചേര്‍ത്തും ഷിനെയ്ക്കെതിരെ കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും അഹൂജയ്ക്കൊപ്പം ജോലി ചെയ്യുന്നത് ‘മാനസികമായി ബലാത്സംഗത്തിന്’ ഇരയാവുന്നതിന് തുല്യമാണെന്നാണ് ബേദി പറയുന്നത്!

വെബ്ദുനിയ വായിക്കുക