ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

തിങ്കള്‍, 28 ഫെബ്രുവരി 2011 (14:50 IST)
PTI
ധനമന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച പൊതു ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. പൊതുവെ ജനകീയ സ്വഭാവമുണ്ട് എന്ന് വിലയിരുത്തുന്ന ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍:

സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു.

ഭക്‍ഷ്യവിലപ്പെരുപ്പം ആശങ്കാജനകം.

ഈ വര്‍ഷം ജിഡിപി 8.4 ശതമാനമാകും.

2011 ലെ വളര്‍ച്ചാനിരക്ക് 9 ശതമാനമാകും.

കാര്‍ഷിക ഉല്‍പാദനം കൂടി.

വ്യാവസായിക വളര്‍ച്ച പുരോഗതിയില്‍, സേവനമേഖല പുരോഗതിയില്‍.

കാര്‍ഷിക ഉല്‍പാദനം കൂടി.

ധനകമ്മി 4.12 ലക്ഷം കോടി.

നടപ്പ് വര്‍ഷത്തെ പദ്ധതിചെലവ് 932440 കോടി - 24 ശതമാനം വര്‍ധന.

അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് 4.14 ലക്ഷംകോടി.

അഴിമതിക്കെതിരെ കര്‍ശന നടപടി വേണം.

കള്ളപ്പണത്തിനെതിരെ നിയമ നിര്‍മ്മാണം.

പൊതുമേഖലാസ്ഥാപനങ്ങളില്‍ 51 ശതമാനം ഓഹരി സര്‍ക്കാര്‍ ഉറപ്പുവരുത്തും.

500 കോടിയുടെ വനിതാ സ്വാശ്രയഫണ്ട്.

കൈത്തറി മേഖലയ്ക്ക് 3000 കോടിയുടെ സഹായം.

ബാങ്ക് ലൈസന്‍സുകള്‍ക്ക് പുതിയ ചട്ടം.

ഏകീകൃത ചരക്കുസേവന നികുതി ജൂണില്‍.

മണ്ണെണ്ണ സബ്‌സിഡി തുടരും ബിപി‌എല്ലിനു മാത്രം.

വളം, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി നേരിട്ട് പണമായി നല്‍കും.

പാചകവാതക സബ്‌സിഡി നിലനിര്‍ത്തും.

പ്രത്യക്ഷ നികുതി നിയമം ഏപ്രില്‍ ഒന്നുമുതല്‍.

പൊതുമേഖലാ ഓഹരി വിറ്റഴിച്ച് 40000 കോടി നേടും.

താഴേക്കിടയിലുള്ളവര്‍ക്ക് വായ്പാസൗകര്യത്തിനായി സിഡ്ബിക്ക് 5000 കോടി.

ഇന്‍‌ഷ്വറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍ അടുത്ത സമ്മേളനത്തില്‍.

15 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ഒരുശതമാനം പലിശ കുറയും.

മൈക്രോഫിനാന്‍സ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് 100 കോടി.

കാര്‍ഷിക വായ്പയ്ക്ക് നബാര്‍ഡിന് 3000 കോടി നല്‍കും.

കാര്‍ഷിക വായ്പയുടെ പലിശനിരക്ക് നാലു ശതമാനമാക്കി കുറച്ചു.

ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് 7 ശതമാനമായി തുടരും.

ഭവനവായ്പാ പരിധി 25 ലക്ഷമായി ഉയര്‍ത്തി.

എണ്ണക്കുരു കൃഷി വ്യാപകമാക്കാന്‍ 300 കോടി രൂപ.

പച്ചക്കറി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 300 കോടി രൂപ.

പയര്‍വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 300 കോടി രൂപ.

വനിതാ സ്വയംസഹായ വികസന സമിതി രൂപീകരിക്കും.

ബജ്‌റ, റാഗി തുടങ്ങിയവയുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ 300 കോടി രൂപ.

പാമോയില്‍ ഉത്പാദനത്തിനായി 300 കോടി രൂപ.

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി.

കാര്‍ഷിക ഉപകരണങ്ങളുടെ നികുതി അര ശതമാനം കുറച്ചു.

ഗ്രാമീണ ഭവന ഫണ്ട് 3000 കോടി രൂപയായി ഉയര്‍ത്തി.

രാഷ്ട്രീയ കൃഷിയോജനയുടെ വിഹിതം ഉയര്‍ത്തി.

കള്ളപ്പണം തിരിച്ചുപിടിക്കാന്‍ അഞ്ചിന പദ്ധതി.

അടിസ്ഥാനസൌകര്യ വികസനത്തിന്‍ രണ്ട് ലക്ഷത്തിപതിനാലായിരം കോടി.

മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം പഞ്ചായത്തില്‍ ബ്രോഡ്ബാന്‍ഡ് സൌകര്യം

കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ മെട്രോ റയില്‍ പദ്ധതികള്‍ക്ക് പ്രത്യേക സഹായം.

വിദ്യാഭ്യാസരംഗത്തിന് 52057 കോടി. വിദ്യാഭ്യാസ വിഹിതം 24 ശതമാനം വര്‍ധിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസ വിഹിതം 40 ശതമാനം വര്‍ധിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിന് 21000 കോടി.

തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പാഠ്യപദ്ധതി പുതുക്കും.

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലക്ക് 100 കോടി.

അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 3000 രൂപയും ഹെല്‍പര്‍മാരുടെ ശമ്പളം 1500 രൂപയുമാക്കി.

2012 - ല്‍ ദേശീയ വിവരശൃംഖല നിലവില്‍ വരും.

ഗ്രാമീണ മേഖലയിലെ വാര്‍ത്താവിനിമയ പദ്ധതികള്‍ക്കായി 10,000 കോടി

ബി.പി.എല്‍ പെന്‍ഷന്‍ പദ്ധതിയുടെ കുറഞ്ഞ പ്രായപരിധി 60 ആക്കി.

ലഡാക്ക് മേഖലയുടെ വികസനത്തിന് 100 കോടി രൂപ.

ജമ്മുകശ്മീരീന്റെ വികസനത്തിന് 8000 കോടി രൂപ.

നീതിന്യായ വകുപ്പിനുള്ള വിഹിതം 3000 കോടി രൂപയാക്കി.

കൊല്‍ക്കത്ത ഐഐഎമ്മിന് 20 കോടി രൂപ.

ഐഐടി ഖരക്‍പൂരിന് 200 കോടി രൂപ.

50 പുതിയ ഫുഡ്പാര്‍ക്കുകള്‍ ആരംഭിക്കും.

ആരോഗ്യമേഖലയ്ക്കായി 26760 കോടി രൂപ.

നക്സല്‍ ബാധിത പ്രദേശങ്ങള്‍ക്ക് പ്രത്യേക പദ്ധതി.

80 വയസ്സിന് മുകളിലുള്ളവരുടെ വാര്‍ധക്യ പെന്‍ഷന്‍ 500 രൂപയാക്കി.

ഇന്ത്യന്‍ സ്റ്റാമ്പ് നിയമം ഭേദഗതി ചെയ്യും - രജിസ്ട്രേഷന്‍ വകുപ്പുകള്‍ നവീകരിക്കും - 300 കോടി രൂപ.

നികുതി വരുമാനം 24 ശതമാനം കുടൂം.

ആദായ നികുതി പരിധി 1.60 ലക്ഷത്തില്‍ നിന്ന് 1.80 ലക്ഷമാക്കി.

മുതിര്‍ന്ന പൗരന്മാരുടെ നികുതിയിളവിനുള്ള പ്രായപരിധി 60 ആക്കി.

മുതിര്‍ന്ന പൗരന്‍‌മാര്‍ക്ക് 2.50 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.

ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 10 ശതമാനം നിര്‍ബന്ധിത ലെവി.

സേവന നികുതി 10 ശതമാനമായി തുടരും.

മദ്യം വിളമ്പുന്ന എസി റസ്‌റ്റോറന്റുകള്‍ക്ക് സേവന നികുതി.

ദിവസം 1500 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് സേവന നികുതി.

ലാബ് പരിശോധനകള്‍ സേവനനികുതി പരിധിയില്‍.

25 കിടക്കയില്‍ കൂടുതലുള്ള എസി ആശുപത്രികള്‍ക്കു സേവനനികുതി.

സേവന നികുതി വഴി പ്രതീക്ഷിക്കുന്നത് 4000 കോടിയുടെ അധിക വരുമാനം.

വിമാനയാത്രാനിരക്ക് കൂടും.

എല്‍. ഇ.ഡി.യുടെ ലാമ്പ് വില കുറയും.

വിമാനയാത്രാ നിരക്ക് വര്‍ദ്ധിക്കും - ഇക്കണോമി ക്ലാസ് മുതല്‍ സേവന നികുതിയില്‍ വര്‍ദ്ധന.

ആഭ്യന്തരവിമാനയാത്രയുടെ സേവനനികുതി 50 രൂപ വര്‍ദ്ധിക്കും.

ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്കും വത്രങ്ങള്‍ക്കും വില വര്‍ദ്ധിക്കും

കമ്പിവില കൂടും. സിമന്റ് വില വര്‍ദ്ധിക്കും.

ഹോമിയോ മരുന്ന്, സിറിഞ്ച്, കാലിത്തീറ്റ, സിനിമ കളര്‍ ഫിലിം, മൊബൈല്‍ വില കുറയും.

സേവനനികുതിയിലും കേന്ദ്ര എക്‌സൈസ് നികുതിയിലും മാറ്റമില്ല.

ഇന്ത്യന്‍ കമ്പനികളുടെ സര്‍ചാര്‍ജ് 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.

അവശ്യ ഭക്‍ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവയുടെ കേന്ദ്ര എക്‌സൈസ് തീരുവ ഒഴിവാക്കി.

ഇരുമ്പയിരിന്റെ കയറ്റുമതി നികുതി 20 ശതമാനം.

അസംസ്‌കൃത പട്ടുനൂലിന്റെ കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനമായി കുറച്ചു.

അടിസ്ഥാന എക്‌സൈസ് തീരുവ 5 ശതമാനമായി ഉയര്‍ത്തി.

വെബ്ദുനിയ വായിക്കുക