അവസാന റൗണ്ടില്‍ മമ്മൂട്ടി, ജയസൂര്യ എന്നിവരെ പിന്തള്ളിയാണ് അമിതാ ബച്ചന്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത്. പത്തേമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചത്. സൂസൂ സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന ചിത്രങ്ങളിലെ ജയസൂര്യയുടെ മികച്ച അഭിനയം ജൂറി പ്രത്യേകം പരാമര്‍ശിച്ചു.