താന്‍ ജയലളിതയ്ക്കൊപ്പം 33 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആ അനുഭവങ്ങളാണ് തന്നെ എല്ലാ പ്രതിസന്ധിയും നേരിടാന്‍ കരുത്ത് പകരുന്നതെന്നും ശശികല തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു. ജയലളിത മരിച്ച അന്നുതന്നെ മുഖ്യമന്ത്രിപദവി തന്നെ തേടിയെത്തിയതാണെന്നും താന്‍ അത് പനീര്‍സെല്‍വത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും ശശികല വ്യക്തമാക്കി.