അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (12:04 IST)
പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിയെ സ്കൂളിലെ അദ്ധ്യാപകര്‍ രണ്ടുമാസത്തോളം കൂട്ടമാനഭംഗം ചെയ്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ സിക്കാറിലാണ് ലോകത്തെമൊത്തം ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. വിദ്യാര്‍ത്ഥി ഗർഭിണിയായതിനെത്തുടർന്ന് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും കുട്ടിയുടെ നില അപകടാവസ്ഥയിലാവുകയും ചെയ്തു.
 
ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥിയെ എക്സ്ട്രാ ക്ലാസെന്ന പേരിലാണ്  സ്കൂള്‍ അദ്ധ്യാപകര്‍ പിടിച്ചു നിര്‍ത്തിയത്. ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. മാനഭംഗത്തിന്റെ വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തപ്പോള്‍ സ്കൂൾ ഡയറക്ടർ ജഗ്ദിഷ് യാദവും അദ്ധ്യാപകൻ ജഗത് സിങ് ഗുജറും ഒളിവിൽപ്പോയി. 
 
വയറുവേദനയെന്ന പരാതിയെത്തുടർന്നു കുട്ടിയുമായി മാതാവ് ആശുപത്രിയിലെത്തി. വിവരമറിഞ്ഞ സ്ഥലത്തെത്തിയ യാദവ് മാതാവിനെ നിർബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ മറ്റൊരു ക്ലിനിക്കിലെത്തി ഗർഭഛിദ്രം ചെയ്യിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മാതാവിന് ഇക്കാര്യം മനസ്സിലായില്ല.

വെബ്ദുനിയ വായിക്കുക