‘ആര്‍എസ്എസിനെതിരെ എഴുതിയതാണ് ഗൗരി ലങ്കേഷിനു പറ്റിയ തെറ്റ്’; കൊലപാതകത്തില്‍ സംഘപരിവാറിന്റെ ബന്ധം തുറന്ന് പറഞ്ഞ് ബിജെപി എംഎല്‍എ

വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (07:44 IST)
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സംഘപരിവാറിന്റെ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബിജെപി എംഎല്‍യുമായ ഡിഎന്‍ ജീവന്‍രാജ്. ഗൗരി ലങ്കേഷ് ‘ചഡ്ഡിഗല മരണ ഹോമ’ അഥവാ ആര്‍എസ്എസ് കശാപ്പ് എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനം എഴുതിയിരുന്നു. അത്തരത്തിലുള്ള എഴുത്തുകള്‍ അവര്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇപ്പോഴും ജീവനോടെയിരുന്നേനെയെന്നും ജീവന്‍രാജ് പറഞ്ഞു.  
 
അതേസമയം, മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതിന്‍റെ നടുക്കം മാറും മുമ്പേ കഴിഞ്ഞ ദിവസം വീണ്ടും മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം നടന്നു. ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനായ പങ്കജ് മിശ്രയ്ക്ക് വെടിയേറ്റു. പങ്കജ് മിശ്രയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഹിന്ദി പത്രമായ രാഷ്ട്രീയ സഹാറയിലെ മാധ്യമപ്രവര്‍ത്തകനാണ് പങ്കജ് മിശ്ര. ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപയുമായി പുറത്തേക്ക് വരുമ്പോള്‍ രണ്ടുപേര്‍ പങ്കജിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. പങ്കജ് മിശ്രയെ വെടിവച്ചുവീഴ്ത്തിയ ശേഷം അക്രമികള്‍ പണവുമായി കടന്നു. മുന്‍‌വൈരാഗ്യം മൂലമുള്ള ആക്രമണമെന്നാണ് പൊലീസ് ഭാഷ്യം. അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍