'മഠത്തിലെ ഒരു കന്യാസ്ത്രീ പ്രസവിച്ചു, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു'; വെളിപ്പെടുത്തലുമായി ലൂസി കളപ്പുര

തുമ്പി ഏബ്രഹാം

ഞായര്‍, 1 ഡിസം‌ബര്‍ 2019 (13:21 IST)
വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനെയെത്തി വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്ന് ലൂസി പറയുന്നു.
 
സിസ്റ്റര്‍ ലൂസി എഴുതിയ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും ലൂസി ആരോപിക്കുന്നു.
 
ചില മഠങ്ങളില്‍ നിന്ന് ചെറുപ്പക്കാരായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്നതായും അസാധാരണ രതി വൈകൃതങ്ങളാണ് അവര്‍ അനുഭവിച്ചിരുന്നതെന്നും ലിസി പറയുന്നു. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍