യഥാർത്ഥ ഇര ഞാനാണ്; ചേച്ചിമാർ വടക്കാഞ്ചേരി വരെ ഒന്നു വരണം, വേണമെങ്കിൽ അതിനുള്ള സൗകര്യമൊരുക്കി തരാം: പി എൻ ജയന്തൻ

വെള്ളി, 4 നവം‌ബര്‍ 2016 (17:56 IST)
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ‌ലക്ഷ്മിക്കും നടി പാർവ‌തിക്കും തുറന്ന കത്തുമായി വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ ആരോപണ വിധേയനായ സി പി എം കൗൺസിലർ പി എൻ ജയന്തൻ രംഗത്ത്. വേട്ടക്കാരൻ എന്ന ആരോപണവിധേയനായി മാറിയ യഥാർത്ഥ ഇരയാണ് ഞാൻ എന്ന് നേരിൽ മനസിലാക്കണമെന്നും, അവാസ്ഥവമായ ഈ വാർത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിർത്തണമെന്നും ജയന്തൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
 
 
പി എൻ ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അവാസ്ഥമായ ഒരു ആരോപണത്തിലും വാർത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തൻ ആണ് ഞാൻ, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാർത്താ സമ്മേളനത്തിന് മുൻപ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.
 
ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാർവതി ചേച്ചിയും വടക്കാഞ്ചേരിയിൽ എത്തണമെന്ന് അപേക്ഷിക്കട്ടെ, ആരോപണംഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവർത്തനവുമൊക്കെ ചേച്ചിമാർക്ക് എളുപ്പത്തിൽ ബോദ്ധ്യപ്പെടും. സ്വന്തംവീട്ടുകാർ പോലും ഇവർക്കെതിരെ പരാതി നൽകുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയിൽ വന്നിരിക്കുമല്ലോ?
 
സാമ്പത്തികമായ ഒരു അവശ്യ ഘട്ടത്തിൽ ഒരു സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതിന് ഞാനും എന്റെ കുടുബവും ഇന്ന് നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണമെന്നുകൂടി ആവശ്യപെടട്ടെ, ആവശ്യമെങ്കിൽ വടക്കാൻഞ്ചേരിയിൽ എത്തുവാനുള്ള സൗകര്യം ചെയ്ത് തരുവാനും ഞാൻ ഒരുക്കമാണെന്ന് അറിയിക്കുന്നു.
 
വേട്ടക്കാരൻ എന്ന ആരോപണവിധേയനായി മാറിയ യഥാർത്ഥ ഇരയാണ് ഞാൻ എന്ന് നേരിൽ മനസിലാക്കണമെന്നും, അവാസ്ഥവമായ ഈ വാർത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിർത്തണമെന്നുമുള്ള അപേക്ഷയോടെ...........
 
P.N ജയന്തൻ

വെബ്ദുനിയ വായിക്കുക