പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണ്, സംസ്കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതിൽ കണ്ണൂരുകാർ കേരളത്തോട് മാപ്പ് ചോദിക്കുന്നു: കെ സുധാകരൻ

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (15:05 IST)
സംസ്കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതിൽ കേരളത്തോട് കണ്ണൂരുകാർ മാപ്പു ചോദിക്കുന്നുവെന്ന് കെ സുധാകരൻ. പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്ന് സുധാകരൻ ആരോപിച്ചു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്പീക്കർ മുഖ്യമന്ത്രിയുടെ വാക്കുകളാണ് ശ്രദ്ധിക്കുന്നതെന്നും നിയമസഭയ്ക്കുള്ളിൽ ഇടതുപക്ഷം അരങ്ങു തകർക്കുകയാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
 
അതേസമയം, മുഖ്യമന്ത്രിക്ക് കാട്ടാള മനോഭാവമാണെന്നും അധികാരലഹരിയിൽ സമനില തെറ്റിയിരിക്കുകയാണെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി കണ്ണ് കാണിക്കുന്നതനുസരിച്ചാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പരിധികള്‍ ലംഘിച്ചു. മുഖ്യമന്ത്രി ധാര്‍ഷ്ട്യവും അഹങ്കാരവും തുടരുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക