പി ജയരാജന്‍ സിബിഐക്കു മുന്നില്‍ ഹാജരാകും

തിങ്കള്‍, 11 ജനുവരി 2016 (12:14 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സി ബി ഐക്കു മുമ്പില്‍ ഹാജരാകും. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സി ബി ഐ ജയരാജന് വീണ്ടും നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച അന്വേഷണസംഘത്തിനു മുന്നില്‍ ജയരാജന്‍ ഹാജരാകുന്നത്.
 
ചൊവ്വാഴ്ച തലശ്ശേരി റസ്റ്റ് ഹൌസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍ എസ് എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊല്ലപ്പെട്ട കേസില്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് സി ബി ഐ നിര്‍ദ്ദേശം നല്കിയിരുന്നു.
 
എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സി ബി ഐയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
 
കേസുമായി ബന്ധപ്പെട്ട് സി പി എം ബന്ധമുള്ള 18 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1999ല്‍ ജയരാജനു നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മനോജ്. വധ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ സി ബി ഐ നടത്തുന്നത്.
 

വെബ്ദുനിയ വായിക്കുക