കേരളത്തിലെ വനങ്ങളിൽ ആനകൾ കുറഞ്ഞെന്ന് വനംവകുപ്പ്

അഭിറാം മനോഹർ

ബുധന്‍, 17 ജൂലൈ 2024 (17:05 IST)
കേരള വനങ്ങളില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായെന്ന് വനം വകുപ്പിന്റെ സര്‍വേ. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ബ്ലോക്ക് കൗണ്ടില്‍ 1920 കാട്ടാനകള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 1793 എണ്ണമായി. ആനകള്‍ അയല്‍സംസ്ഥാന വനമേഖലകളിലേക്കും സഞ്ചരിക്കുന്നതാല്‍ ഇത് സ്വാഭാവികമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
 
മേയ് 23,24,25 തീയ്യതികളില്‍ കേരളം,കര്‍ണാടക,തമിഴ്നാട് വനങ്ങളില്‍ ഒരേ ദിവസമായിരുന്നു കണക്കെടുപ്പ്. കണക്കെടുപ്പ് വേളയില്‍ 233 ആനക്കൂട്ടങ്ങളെ കണ്ടെത്തി. ഇവയില്‍ 1073 ആനകളെ എണ്‍നാനുമായി. ബാക്കി എണ്ണം തിട്ടപ്പെടുത്തിയത് മറ്റ് രീതികള്‍ പ്രകാരമാണ്. പെരിയാര്‍ സങ്കേതത്തിലാണ് ഏറ്റവുമധികം ആനകളെ കണ്ടെത്തിയത്. ഇവിടെ 813 ആനകളെ കണ്ടെത്തി. ആനമുടിയില്‍ 615, നിലമ്പൂരില്‍ 198,വയനാട്ടില്‍ 78 ആനകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. വയനാട്ടിലെ ആനകളുടെ എണ്ണത്തില്‍ 29 ശതമാനവും ആനമുടിയില്‍ 12 ശതമാനവും കുറവുണ്ടായിട്ടുണ്ട്.2015 മുതല്‍ 2023 വരെ 845 ആനകള്‍ ചെരിഞ്ഞു. ഇതില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ളവയാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍