സ്മാരകം തകര്‍ത്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ലതീഷ് ചന്ദ്രന്‍

ശനി, 20 ഡിസം‌ബര്‍ 2014 (11:29 IST)
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിയാക്കിയത് വി എസ് പക്ഷക്കാരനായതിനാലാണെന്ന് കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലൂടെയാണ് ലതീഷ് ചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

സിപി എം ജില്ല സെക്രട്ടറി തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കാനാണ് വിളിച്ചത് ലതീഷ് പറഞ്ഞു.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ മരണം വരെ പോരാടുമെന്നും ലതീഷ് ചന്ദ്രന്‍ പറഞ്ഞു. 22 ന് അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകും.പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണം ചോദ്യം ചെയ്തവരെ ക്രൈംബ്രാഞ്ച് പീഡിപ്പിച്ചു.തനിക്കും പീഡനമേല്‍ക്കേണ്ടിവരുമെന്ന് ഭയമുണ്ട്  ലതീഷ് ചന്ദ്രന്‍ പറഞ്ഞു.

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ  പ്രതികള്‍ ഈ മാസം 22നകം അന്വേഷണ സംഘത്തിനു മുന്‍പാകെ കീഴടങ്ങണമെന്ന് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന നേതാവ് ടി.കെ. പളനിയുടെ മൊഴിയാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക