കഴിഞ്ഞ ജനുവരിയിൽ വിജിലൻസിൻറെ എറണാകുളം എസ്.പി ശശിധരൻ്റെ നേതൃത്വത്തിലുളള സംഘം നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനത്തിലാണ് കേസ്.. എം.വി.ഐ ജോസഫ് ചെറിയാൻ, എ.എം.വി.ഐ മാരായ എൽദോസ് രാജു, എസ്.സുരേഷ്, സിബി ഡിക്രൂസ്, ഓഫീസ് അസിസ്റ്റൻ്റ് എം.രാജു എന്നിവർക്കെതിരെയാണ് കേസ്. റെയ്ഡ് സമയത്ത് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത വൻ തുക കണ്ടെത്തിയിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിലും വരവ് കണക്കിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.