കൊല്ലത്ത് ബസപകടം: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

വെള്ളി, 5 ജൂണ്‍ 2015 (13:39 IST)
ഹരിപ്പാട്ടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ് പാസഞ്ചര്‍ ബസ് താഴ്ചയിലേക്ക് ചരിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടിന് ദേശീയപാതയില്‍ നീണ്ടകര ഫൌണ്ടേഷന്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. 
 
ചാറ്റല്‍മഴയെതുടര്‍ന്ന് ബ്രേക്ക് പിടിക്കുന്നതിനിടയില്‍ റോഡിന് കുറുകെയായ ലോറിയില്‍ ഹരിപ്പാട്ടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ് പാസഞ്ചര്‍ ബസ് തട്ടുകയായിരുന്നു. തുടര്‍ന്ന് ബസ് താഴ്‌ചയിലേക്ക് ചരിയുകയുമായിരുന്നു. മിക്കവര്‍ക്കും തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരുക്ക്. പല്ലുകള്‍ നഷ്ടപ്പെട്ടവരുമുണ്ട്. നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ചവറ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. റോഡിലെ തടസം മാറ്റി വാഹന ഗതാഗതം പുനസ്ഥാപിച്ചു.
 

വെബ്ദുനിയ വായിക്കുക