ഒടുവില്‍ യുവനടി കനിഞ്ഞു; സംവിധായകനും, നടനും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെട്ടു - നടപടികൾ പൊലീസ് അവസാനിച്ചു

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:47 IST)
പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീൻപോള്‍ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ യുവനടി നല്‍കിയ കേസിന്റെ നടപടികൾ അന്വേഷണ സംഘം അവസാനിപ്പിച്ചു.

കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കിയെന്നും പരാതിക്കാരിയായ യുവനടി കോടതിയില്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ പൊലീസ് അവസാനിപ്പിച്ചത്.

നിലപാട് വ്യക്തമാക്കി നടി നൽകിയ സത്യവാങ്മൂലത്തെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് കേസ് നടപടികള്‍ പൊലീസ് അവസാനിപ്പിച്ചത്.

ഹണി ബി ടുവിന്റെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും തന്റെ അനുവാദം കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നുമാണ് യുവനടിയുടെ പരാതി.

ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടർ അനിരുദ്ധൻ, അനൂപ് വേണുഗോപാൽ തുടങ്ങിയവർക്കെതിരെയാണ് നടി പരാതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍