ബാലഭാസ്കറിന്റെ മരണം: കാർ ഓടിച്ചിരുന്നത് അർജുൻ തന്നെയെന്ന് ഫോറെൻസിക് റിപ്പോർട്ട്

ശനി, 24 ഓഗസ്റ്റ് 2019 (13:16 IST)
ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ തന്നെയെന്ന് ഫോറൻസ് വിദഗ്ധരുടെ റിപ്പോർട്ട്. സ്റ്റിയറിംഗിലെയും സീറ്റ്‌ബെൽറ്റിലെയും വിരലടയാങ്ങളും. മുടിയിഴകളുടെയും രക്തത്തിന്റെയും സാംപിളുകളും പരിശോധിച്ചതിലൂടെയാണ് അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമായത്.   
 
ഫോറൻസിക് റിപ്പോർട്ട് ക്രൈം ബ്രഞ്ചിന് കൈമാറി. അപകടം നടക്കുന്ന സമയത്ത് താനല്ല വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അർജുൻ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി മറിച്ചായിരുന്നു. സംഭവസ്ഥാലത്തുണ്ടായിരുന്ന കെഎസ്ആർടി‌സി ഡ്രൈവർ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മൊഴി നൽകിയതോടെയാണ് പൊലീസ് ആശയക്കുഴപ്പത്തിലായത്.
 
അപകടം ഉണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് താനയിരുന്നു എന്നായിരുന്നു അർജുൻ ആദ്യം നൽകിയ മൊഴി. ബാലഭാസ്കർ മരിച്ചതോടെ വാഹനം ഓടിച്ചത് ബാലഭാസ്കർ ആയിരുന്നു എന്ന് മൊഴി മാറ്റുകായായിരുന്നു. ബാലഭാസ്കറിന്റെ പിതാവിന്റെ ആവശ്യപ്രകാരം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തപ്പോൾ ആർജുനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്ന് ഓർമയില്ല എന്നാണ് ക്രൈം ബ്രാഞ്ചിന് അർജുൻ  നൽകിയ മൊഴി.
 
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ അർജുൻ മൊഴിമാറ്റാനുണ്ടായ കാരണത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് വിശദാമായി അന്വേഷിക്കും. സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പട്ടത്. കുഞ്ഞ് സംഭവസ്ഥലത്തും ഭാലഭാസ്കർ ചികിത്സക്കിടെയും മരിക്കുകായായിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍