അനന്തരം അയാൾ കൈകൾ കഴുകി, ആ പാപം പെൺകുട്ടിയുടെ പിതാവിന്റെ മേൽ കെട്ടിവെയ്ക്കാൻ ശ്രമിച്ചു!; വൈദികന്റെ ക്രൂരതകൾ ചെറുതല്ല!!

ചൊവ്വ, 28 ഫെബ്രുവരി 2017 (13:37 IST)
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കുറ്റവാളിയായ വൈദികൻ റോബിൻ വടക്കുംചേരിയെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. പെൺകുട്ടി പ്രസവിച്ചപ്പോൾ സംഭവം പുറംലോകം അറിയാതെ ഒതുക്കിതീർക്കാൻ ശ്രമം നടന്നതായി വിവരം.
 
ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് വിവരം ആരും അറിയാത്തരീതിയിൽ ഒതുക്കി. ഒപ്പം, കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. ഇതോടെ വൈദികനെ കേസിൽ നിന്നും രക്ഷപെടുത്താനും പലരും ശ്രമിച്ചു തുടങ്ങി.
 
പെൺകുട്ടിയെ പീഡിപ്പിച്ചത് അവളുടെ പിതാവാണെന്ന് വരെ കഥകൾ കെട്ടിച്ചമച്ചു. പല തരത്തിലുള്ള കഥകൾ പ്രചരിപ്പിച്ച് കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ വലിയ രീതിയിൽ തന്നെ നടന്നെങ്കിലും അതിനെയെല്ലാം . അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും പേരാവൂർ പൊലീസ് അറിയിച്ചു. 
വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പു നടത്തും. ഇതേത്തുടർന്നു പള്ളിയിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. 

വെബ്ദുനിയ വായിക്കുക