മലപ്പുറത്ത് കാടാമ്പുഴയില്‍ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്. കുട്ടി മരിച്ചത് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹന്‍ എന്ന കുഞ്ഞാണ് മരിച്ചത്.
മരണം സംഭവിച്ച ദിവസം തന്നെ കുടുംബം മൃതദേഹം ഖബറടക്കി. കേസായതോടെ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് തീരുമാനം. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.