‘പിസി ജോര്‍ജ് പൊട്ടിയ പന്ത്, ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങള്‍, ലക്‍ഷ്യം യുഡി‌എഫ്’

തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (11:35 IST)
PRO
PRO
പിസി ജോര്‍ജ് പൊട്ടിയ പന്താണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജോര്‍ജ് ആന്റണിയെക്കുറിച്ച് പറയുന്നത് സംശുദ്ധിയോടെയല്ല. ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ തന്നെ ലക്‍ഷ്യം വെച്ചല്ല. ആരോപണങ്ങളിലൂടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ലക്‍ഷ്യമിടുന്നത് യുഡിഎഫിനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളുണ്ട്. പിസി ജോര്‍ജിനുള്ള മറുപടിക്ക് കാത്തിരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ മന്ത്രിസഭയില്‍ എത്തിയത്. അതുകൊണ്ട് പാര്‍ട്ടി തനിക്ക് സംരക്ഷണം നല്‍കുമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

അടുത്ത പേജില്‍: ‘ഞങ്ങള്‍ ആദ്യം വെടിപൊട്ടിക്കില്ല’


PRO
PRO
ഞങ്ങള്‍ ആദ്യം വെടിപൊട്ടിക്കില്ല. പിസി ജോര്‍ജിന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്ന് കെ എം മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാണി നിലപാട് വ്യക്തമാക്കിയതിനാല്‍ കാത്തിരിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ശനിയാഴ്ച്ച പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തൊടുപുഴയില്‍ തനിക്ക് നേരെ നടന്ന കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്വട്ടേഷന്‍ സംഘങ്ങളാണ്.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് തിരുവഞ്ചൂരിന്റെ പോക്രിത്തരമാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു.ഇതിനു പിന്നാലെ പി സി ജോര്‍ജ്ജിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ ഒറ്റ മറുപടി പറയുമെന്നും പറയുന്നത് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുമെന്നും തിരുവഞ്ചൂര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക