അമ്മയെ കാണണമെന്നാവശ്യപ്പെട്ട് ആശുപത്രി വളപ്പിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിങ്കള്‍, 29 ജൂലൈ 2013 (12:29 IST)
PRO
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി ജനത്തെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി. ആശുപത്രിയിലെ പത്താം വാര്‍ഡിനു മുന്നിലെ മരത്തില്‍ കയറി മലയിന്‍കീഴ് സ്വദേശിയായ ഷാജിയാണ്‌ ആത്മഹത്യാ ശ്രമം നടത്തിയത്.

വാര്‍ഡിനു മുന്നില്‍ ബദാം മരത്തില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ അമ്മയെ കാണണമെന്നാവശ്യപ്പെട്ടാണു ഷാജി ഈ സാഹസത്തിനു മുതിര്‍ന്നത്. മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ കാരണം അന്വേഷിച്ച ആശുപത്രി ജീവനക്കാരോടും രോഗികളോടും കൂട്ടിരിപ്പുകാരോടുമാണ്‌ ഷാജി തന്‍റെ ആവശ്യം അറിയിച്ചത്

താഴെ ഇറക്കിയത് ഒന്നരമണിക്കൂറിന്റെ പരിശ്രമത്തിനൊടുവില്‍- അടുത്ത പേജ്

PRO
ഈ മാസം 24 ന്‌ ദേഹോപദ്രവം ഏറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നയാളാണ്‌ ഷാജി. എല്ലാവരും ഷാജിയെ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ച് കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുകയാണുണ്ടായത്.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് അധികാരികള്‍ സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഷാജിയെ താഴെയിറക്കി. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ അമ്മയെ മൊബൈല്‍ ഫോണില്‍ വിളിച്ച് മരത്തിനു മുകളിലിരുന്ന ഷാജിക്കു നല്‍കി. ഇതിനു ശേഷമാണു അയാള്‍ താഴെയിറങ്ങിയത്. അവശ നിലയിലായിരുന്ന ഷാജിയെ വടത്തിന്‍റെ സഹായത്തോടെയാണ്‌ താഴെയിറക്കിയത്.

വെബ്ദുനിയ വായിക്കുക