തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയ ബുമ്ര രണ്ടാം ഓവറില്‍ വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ്. മൂന്നാം ഓവറില്‍ ആറ് റണ്‍സും നാലാം ഓവറില്‍ എട്ട് റണ്‍സും. വിരാട് കോലിയും ജിതേഷ് ശര്‍മയും മാത്രമാണ് ബുമ്രയുടെ ഓവറില്‍ ഓരോ സിക്‌സര്‍ പറത്തിയത്. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ആര്‍സിബിക്ക് ബുമ്രയെ മാത്രം ശിക്ഷിക്കാന്‍ സാധിച്ചില്ല.