നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറി ഹമാസ്. ഇതില്‍ രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കുട്ടികളുടേതാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറിയത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികളാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.