ഇതേത്തുടർന്ന് പിതാവിനു മതിയായ സംരക്ഷണം നല്‍കാന്‍ ലിസിയോട് മൂവാറ്റുപുഴ ആര്‍ഡിഒ പിഎന്‍ സന്തോഷ് ഉത്തരവിട്ടിരുന്നു. പക്ഷേ, വര്‍ക്കി തന്റെ പിതാവല്ലെന്നു പറഞ്ഞ ലിസി ഉത്തരവു പാലിക്കാന്‍ തയാറായില്ല. വര്‍ക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടര്‍ന്നു ലിസി സാമ്പത്തിക സഹായം നൽകണമെന്ന് അധികൃതർ കർശന ഉത്തരവിട്ടിരുന്നു.
ഭാര്യയും മകളും തന്നെ അകറ്റി നിർത്തുകയായിരുന്നുവെന്ന് വർക്കി പറഞ്ഞിരുന്നു. ജീവിതം ദുരിതമായതോടെയാണു ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ലിസിക്കെതിരെ പരാതി നല്‍കിയത്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം? എന്നെ വളര്‍ത്തിയത് അമ്മയാണ്- ഇതായിരുന്നു ലിസിയുടെ മറുപടി.