സിംഗ് -സൗമ്യവും ധീരവുമായ നേതൃത്വം

WDWD
അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ നിന്ന് തുടങ്ങി, ജനസംഘം വഴി , ബി.ജെ.പിയുടെ പരമോന്നത പദത്തിലെത്തിയ നേതാവാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍, 57 കാരനായ രാജ്നാഥ് സിംഗ്. അദ്ദേഹത്തിന്‍റെ രന്റു കൊല്ലത്തെ നേതൃതം ബി ജെപിയെ ശക്തമായ തിരിച്ച് വരവിന് പ്രാപ്തമാക്കിയിരിക്കികയാണ്.

ഗ്ഗുരറാത്ത് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബി ജെ പി അധികാരം പിടിച്ചെടുത്തത് കോണ്‍‌ഗ്രസ്സിന് ഉള്‍ക്കിടിടിലമുണ്ടാക്കിയിരിക്കുകയാണ്

മുരളീമനോഹര്‍ ജോഷിയെപോലെ അധ്യാപകനായി തുടങ്ങി പാര്‍ട്ടി അധ്യക്ഷനായി. വാജ്പേയി മന്ത്രിസഭയില്‍ അദ്ദേഹം കൃഷി മന്ത്രിയായിരുന്നു.

രാജ് നാഥ് സിംഗ് 2006 ജനുവരി രണ്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷനായി സ്ഥാനമേറ്റത്.

ബി.ജെ.പി നേതൃനിരയിലെ രണ്ടാം സ്ഥാനക്കാര്‍ക്കും ആര്‍.എസ്.എസിനും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് രാജ്നാഥ് സിംഗ്. ഉത്തര്‍ പ്രദേശില്‍ കാര്യമായി സ്വാധീനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

ന് 2007 വരെ പ്രസിഡണ്ടായി തുടരാം എന്നയിരുന്നു വ്യവസ്ഥ ദേശീയ കൗണ്‍ സില്‍ അംഗീകരിച്ചതു കൊണ്ട് ഇനിയും മൂന്നു വര്‍ഷം കൂടി ഇതേ സ്ഥാനത്തിടിക്കാം.ചുരുക്കത്തില്‍ താരതമ്യേന പ്രായം കുറഞ്ഞ രാജ-് നാഥ് സിംഗിന്‍റേതാണ് ഇനി ബി ജെ- പി യുടെ 8 വര്‍ഷം

ദേശീയതലത്തില്‍ ശ്രദ്ധയാര്‍കര്‍ഷിക്കും വിധം നേതൃത്വ ഗുണങ്ങള്‍ കാണിച്ചിട്ടില്ലെങ്കിലും മികച്ച സംഘാടകനാണ് രാജ്നാഥ് സിംഗ്. മൃദുഭാഷിയാണെങ്കിലും കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ അതീവ ചതുരനാണ്.

ഷോമാന്‍ അല്ലെങ്കിലും കാര്യങ്ങള്‍ വിദワമായി പറയാനും മനസ്സിലാക്കാനും സമര്‍ത്ഥനാണ്. വിശ്വസ്തനുമാണ്.

WDWD
1951 ജൂലൈ 10ന് ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഭഭൗര ഗ്രാമത്തിലാണ് ജനനം. ഖോരഖ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടി. 1971ല്‍ മിര്‍സാപൂരിലെ കെ.ബി ബിരുദാനന്തര കോളജില്‍ അധ്യാപകനായി.

1969 മുതല്‍ എ.ബി.വി.പി പ്രവര്‍ത്തകനാണ്. 1974ല്‍ ജനസംഘിന്‍റെ മിര്‍സാപൂര്‍ യൂണിറ്റ് സെക്രട്ടറിയായി. അടിയന്തിരാവസ്ഥ കാലത്ത് രണ്ടു കൊല്ലം ജയില്‍ശിക്ഷ അനുഭവിച്ചു (1975-77).

1977ല്‍ യു.പി. നിയമസഭാംഗമായി. 83ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. പിന്നീട് യുവമോര്‍ച്ചയുടെ പ്രസിഡന്‍റും പാര്‍ട്ടി പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു.

രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. 1994-2000, 2000-2001. രണ്ടാംതവണ രാജ്യസഭയില്‍ ബി.ജെ.പി. ചീഫ് വിപ്പ് ആയിരുന്നു രാജ്നാഥ് സിംഗ്.

യു.പിയില്‍ രാംപ്രകാശ് ഗുപ്ത രാജിവച്ചപ്പോള്‍ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയായി. ഇക്കാലത്ത് മികച്ച ഭരണാധികാരിയായി അദ്ദേഹം പേരെടുത്തു.