വില്‍ക്കാന്‍ സ്‌മാര്‍ട്ട് ഫോണ്‍ നല്‍കിയില്ല; യുവാവ് സുഹൃത്തിനെ ചുട്ടുകൊന്നു - കൊല്ലപ്പെട്ടത് പതിനേഴുകാരന്‍

ചൊവ്വ, 17 ജൂലൈ 2018 (15:47 IST)
സ്‌മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ പത്തൊമ്പതുകാരന്‍ ചുട്ടുകൊന്നു. ഡി പ്രേം (17) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ പ്രേം സാഗറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തെലങ്കാനയിലെ ആദിബത്‌ലയില്‍ കഴിഞ്ഞയാഴ്‌ചയാണ് സംഭവമുണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രൂക്ഷമാണെന്നും അതിനാല്‍ ഫോണ്‍ വില്‍ക്കാനായി തരണമെന്നും പ്രേം സാഗര്‍ സുഹൃത്തിനോട് പറഞ്ഞു. ഈ ആവശ്യം ഡി പ്രേം നിരസിച്ചതാണ്  കൊലയ്‌ക്ക് കാരണമായത്.

സംഭവദിവസം പ്രേമിനൊപ്പം ബൈക്കില്‍സഞ്ചരിച്ച പ്രതി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയ ശേഷം വടി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചു. തലയ്‌ക്ക് മര്‍ദ്ദനമേറ്റതോടെ ബോധം നഷ്‌ടമായ പ്രേമിനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

പ്രേമിനെ കാണാനില്ലെന്ന് വ്യക്തമാക്കി  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രേം സാഗറിലേക്ക് അന്വേഷണം എത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പൊലീസ് റിമാന്‍‌ഡ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍