ഏഷ്യാകപ്പ് പോരാട്ടം തുടങ്ങുമ്പോൾ ആരാലും ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ശ്രീലങ്ക. ഇതിഹാസ താരങ്ങളായ സങ്കക്കാര, മലിംഗ തുടങ്ങിയ അവസാന നിരയും മടങ്ങിയതോടെ ക്രിക്കറ്റ് ലോകത്ത് നിന്ന് തന്നെ അഡ്രസ് നഷ്ടപ്പെട്ട ലങ്കൻ നിരയെ ആരും കണക്കിലെടുക്കാത്തതിലും അത്ഭുതമില്ല.
യുഎഇയിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് അധിക മത്സരങ്ങളും വിജയിച്ചിട്ടുള്ളത്. ഏഷ്യാകപ്പിലും സമാനമായിരുന്നു മറ്റ് മത്സരങ്ങളുടെ സ്ഥിതി. അതിനാൽ തന്നെ ആദ്യം ടോസ് നഷ്ടപ്പെടുകയും ചെറിയ സ്കോറിന് ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തതോടെ ലങ്കൻ പരാജയം ഉറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവിസ്മരണീയമായ പ്രകടനത്തടെ ഭാനുക രജപക്ഷെ മത്സരം വരുതിയിലാക്കിയത്.