ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ ക്രിസ്പിനും ലിജോ മോളുടെ സോണിയയും ഒരുമിച്ചുളള സീനിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് പറയുന്ന രംഗമുണ്ട്. ഈ സീൻ ഉണ്ടായതിനെ കുറിച്ച് ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. സിനിമയുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ ഒരു ബാർബർ ഷോപ്പിൽ കേട്ട രണ്ടുപേർ തമ്മിലുളള സംഭാഷണം അതേ പോലെ തന്നെ മഹേഷിന്റെ പ്രതികാരത്തിൽ ഉപയോഗിക്കുകയായിരുന്നുവെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.
ക്രിസ്പിൻ : ലാലേട്ടൻ ഫാനാ,
സോണിയ: അല്ല മമ്മൂക്ക,
ക്രിസ്പിൻ: ഞാൻ ലാലേട്ടൻ ഫാനാ, മമ്മൂക്ക പിന്നെ എന്നാ റോള് വേണേലും ചെയ്യും. തെങ്ങുകയറ്റക്കാരൻ, ചായക്കടക്കാരൻ, പൊട്ടൻ, മന്ദബുദ്ധി, എന്നാൽ ലാലേട്ടൻ- നായർ, മേനോൻ ഇത് വിട്ടൊരു കളിയില്ല, ടോപ് ക്ലാസ് ഓൺലി, ഇതായിരുന്നു മഹേഷിന്റെ പ്രതികാരത്തിലെ ആ രംഗം.