ദിലീപിനു പിറന്നാള്‍ മധുരം

PROPRO
ജനപ്രിയനായകന്‍ ദിലീപിന്‍റെ ജന്മദിനമാണ് ഒക്ടോബര്‍ 27. മലയാള സിനിമയില്‍ സമീപകാല സൂപ്പര്‍ ഹിറ്റുകളില്‍ ഭൂരിഭാഗവും സമ്മാനിച്ച ദിലീപ് തന്നെ കൈവിട്ട സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനെന്ന അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ദിലീപിന്‍റെ ആരാധകര്‍ ഇക്കുറി ഗമ്മ്ഭീരന്‍ പോസ്റ്ററുകള്‍ പിറന്നാല്ലാഘോഷത്തിന് അടിച്ചിറക്കിയിട്ടുണ്ട്.


2002 മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നഷ്ടമായത് ശക്തമായ മത്സരത്തിനൊടുവിലാണ്.
നിഴല്‍ക്കുത്തിലെ അഭിനയത്തിലൂടെ ഒടുവില്‍ മികച്ച നടനായപ്പോള്‍ കുഞ്ഞക്കൂനനിലെ കൂനനെ അവിസ്മരണീയമാക്കിയതില്‍ ദിലീപിന് പ്രത്യേക ജൂറി അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

പക്ഷേ 2006 2007 വര്‍ഷങ്ങള്‍ പൊതുവെ ദിലീപിന് ഗുണകരമായില്ല.ഭാഗ്യദിനമായ ജൂലൈ നാല്‌ മിസ്സായ ശേഷം ദിലീപ്‌ ആകെ വിഷമത്തിലാണ്‌. ജൂലായ് 4 ന് ആ പേരില്‍ ഇറക്കാന്‍ ശ്രമിച്ച പടം പിറ്റേന്നേ ഇറങ്ങിയുള്ളൂ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ബ്ലെസ്സിയുടെ കല്‍ക്കട്ടാന്യൂസിലായിരുന്നു പ്രതീക്ഷ അതു വൈകി. ഓണത്തിനും റംസാനും അതു റിലീസായില്ല .

എന്തായാലും ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. ബ്ലസിയുടെ ‘കല്‍ക്കട്ടന്യൂസ്‌’ആയിരുന്നു താരത്തിന്‍റെ അടുത്ത പ്രതീക്ഷ. മീരജാസ്മിന്‍ നായികയാകുന്ന ചിത്രം ഓണത്തിന്‌ റിലീസ്‌ ചെയ്യാനായിരുന്നു പദ്ധതി.കോരിച്ചൊരിയുന്ന മഴ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌ വൈകിപ്പിച്ചു.

കോടികള്‍ മുടക്കി കൊല്‍ക്കൊത്തയില്‍ സിനിമ ചിത്രീകരിക്കാനെത്തിയ ബ്ലസിക്കും കൂട്ടര്‍ക്കും ഹോട്ടല്‍ മുറിയില്‍ ഇരിക്കേണ്ടി വന്നു. അതോടെ ഓണ റിലീസ്‌ എന്ന സ്വപ്നം പൊലിഞ്ഞു. റംസാന്‌ ചിത്രം തിയേറ്ററില്‍ എത്തിക്കാനായിരുന്നു അടുത്ത പരിപാടി. സിനിമയുടെ കേരളത്തിലുള്ള ഷൂട്ടിങ്ങും വൈകിയതോടെ റംസാനും ദിലീപിന്‌ മിസ്സായി. മാരത്തോണ്‍ ഷൂട്ടിങ്ങ്‌ ഒടുവില്‍ അവസാനിച്ചത്‌ സെപ്തംബര്‍ അവസാനത്തോടെയാണ്‌.

മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്‍റണിയുടെ സഹോദരനും നടനുമായി തമ്പി ആന്‍റണിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ദീപാവലി പ്രമാണിച്ച്‌ നവംമ്പര്‍ എട്ടിന്‌ ചിത്രം റിലീസ്‌ ചെയ്യാനാണ്‌ തമ്പി ആന്‍റണിയുടെ ശ്രമം.

ബ്ലസിയുടെ തട്ടകത്തില്‍ നിന്നും ദിലീപ്‌ നേരെ പോകുന്നത്‌ പഴയ കോമി തട്ടകത്തിലേക്കാണ്‌. റാഫി മെക്കാര്‍ട്ടിന്മാര്‍ തിരക്കഥ എഴുതി രാജസേനന്‍ സംവിധാനം ചെയ്യുന്ന ‘റോമിയോ’ ആണ്‌ അടുത്ത ചിത്രം. ഗോപികയാണ്‌ ചിത്രത്തിലെ നായിക.

വിനോദയാത്ര ലയണ്‍ ചക്കരമുത്ത് പച്ചക്കുതിര, ചെസ്സ് എന്നിവയൊന്നും വേണ്ടത്ര ഫലിക്കാതെ പോയി. ജോഷിയുടെ ഡോണ്‍ തവിറ്ടു പൊടിയാവുകയും ചെയ്തു. ചാന്തു പൊട്ടു മാത്രം അല്പം ആശ്വാസമേകി. ടി.വി.ചന്ദ്രനെന്ന സംവിധായകന്‍റെ കഥാവശേഷന്‍ എന്ന സിനിമയില്‍ അര്‍പ്പിച്ച പ്രതീക്ഷ ദിലീപിനെ തുണച്ചില്ല പക്ഷേ റണ്‍വേയും വെട്ടവും ദിലീപിന് തുണയായി.


PROPRO
മീശമാധവനും സി.ഐ.ഡി. മൂസയും കുഞ്ഞിക്കൂനനുമെല്ലാം നല്‍കിയ വിജയം ഇപ്പോഴും തുടരുന്ന ദിലീപ് മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നായകനാണ്.

നാട്യങ്ങളൊന്നുമില്ലാതെ സിനിമയില്‍ എത്തിയ നടനാണ് ദിലീപ്. ഓണത്തിനിറങ്ങുന്ന ചില പാരഡി കാസെറ്റുകളിലൂടെ, കേരളത്തിലെങ്ങും പ്രശസ്തമായ മിമിക്രി വേദികളിലൂടെ ദിലീപ് പതിയെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു.

"ഏഷ്യാനെറ്റ്' ടിവി ചാനലെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന കാലം. അതിലെ "കോമിക്കോള' പരിപാടിയിലൂടെ ദിലീപ് നാലാളറിയുന്ന ഫിഗറായി; ഇന്നസെന്‍റിനെക്കാള്‍ നന്നായി ഇന്നസെന്‍റിനെ അവതരിപ്പിക്കുന്നയാളായി ദിലീപ്.

ജയറാമിനെ പിന്തുടര്‍ന്ന് കലാഭവന്‍ മിമിക്സ് ട്രൂപ്പിലെത്തിയ ദിലീപ്, കമല്‍ , ലാല്‍ജോസ് എന്നീ സംവിധായകരുടെ കൂട്ടാളിയായാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മാനത്തെ കൊട്ടാരമെന്ന സിനിമയിലൂടെ അഭിനയരംഗത്തുമെത്തി. ലോഹിതദാസിന്‍റെ "സല്ലാപം' കമലിന്‍റെ "ഈ പുഴയും കടന്ന് ' എന്ന ചിത്രങ്ങള്‍ ദിലീപിന് വെള്ളിത്തിരയില്‍ സ്ഥാനം നേടിക്കൊടുത്തു.

ആലുവയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് ദിലീപിന്‍റെ ജനനം. പത്മനാഭപിള്ള- --സരോജം ദന്പതികളുടെ രണ്ടാണ്‍മക്കളില്‍ മൂത്തയാള്‍. പഠിക്കുന്പോഴേ കൈവശമുള്ള ചില "കലാ'വാസനയൊക്കെ നാട്ടിലും വീട്ടിലും പുറത്തിറക്കിയിട്ടുണ്ടായിരുന്നു ദിലീപ് .

ജിവിതത്തിലും ജയറാമിനെയാണു ദിലീപ് പിന്തുടര്‍ന്നത്. പക്ഷെ, ജയറാം പാര്‍വതിയെ ജീവിതസഖിയാക്കിയതിനേക്കാള്‍ നാടകീയമായി, ഒരോളിച്ചോട്ടത്തിനൊടുവിലാണ് ദേശീയപ്രശസ്തി നേടി ജ്വലിച്ചു നിന്ന മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടു വന്നത്.

ദിലീപ് - മഞ്ജു ദന്പതികള്‍ക്ക് ഒരു മകള്‍.മീനാക്ഷി!